Pages

Tuesday 15 May 2018

സൂറത്തുൽ അബസ

നമ്മൾ തുടങ്ങിയത്‌ അബ്ദുല്ല ഇബ്നു ഉമ്മി മക്തൂം ലാണ്‌. കാഴ്ചയില്ലെങ്കിലും ഉൽകാഴ്ചയിൽ അല്ലാഹുവിനെ അറിഞ്ഞു ദൂതരെ തേടി വന്ന മഹാൻ. മനുഷ്യന്റെ കണ്ണിൽ ചെറുതും എന്നാൽ അല്ലാഹുവിന്റെ അടുക്കൽ സ്വീകര്യൻ ആരെന്നും നമ്മളറിഞ്ഞ നേരം.

എന്നാൽ അല്ലാഹു ഇതിലൂടെ ഉന്നമിട്ടത് ആ പ്രമാണിമാരെ കുറിചാണെന്നാണ്  തോന്നി. കേവലം  ഒരു  അന്ധനെ വെച്ചു അവരെ നിസ്സാരരാക്കി, അവരുടെ ഹൃദയ രോഗങ്ങളെ വലിച്ചു കീറി സമൂഹ മദ്യത്തിൽ വിവരിക്കുകയായിരുന്നു പടച്ചവൻ. മനുഷ്യന്റെ നിസ്സഹായവസ്ഥയെ ഓരോന്നായി എണ്ണിപറഞ്ഞു , ജീവിതത്തിന്റെ വിവിധ മേഖലകളിലെ അവന്റെ കരങ്ങളുടെ ഇടപെടലുകളും വളരെ യുക്തിപൂര്ണമായും പഴുതില്ലാത്ത വിധം ചൊദ്യം ചെയ്തും മനുഷ്യന്റെ വിചാരങ്ങളെ ഉണർത്തി.

പിന്നീടങ്ങോട് അവന്റെ അനുഗ്രഹങ്ങളെക്കുറിച്ചായിരുന്നു. ദൃഷ്ടാന്തങ്ങളെ കുറിച്ചും. പൊടുന്നഞ്ഞേ കൊടുങ്കാറ്റേന്നപ്പോൾ അന്ത്യദിനവും വന്നെത്തി സ്വാഹാ...

മനുഷ്യൻ ഭയന്നോടുകയായി സഹോദരങ്ങൾ, ഉപ്പ, ഉമ്മ ,ഭാര്യ മക്കൾ അവരൊക്കെയും ആത്മ രക്ഷക്കായി അന്യരായ നിമിഷം. എന്നാൽ അന്നും ചിലർ ചിരിക്കുന്നുണ്ടാവും . ചിലറുടെ മുഖം പൊടി പിടിച്ചും കാണപ്പെടും.

#yearinreview2016

എന്റെ നല്ല പാതിക്കായുള്ള അന്വേഷണത്തിനിടെയാണ് 2016 സമാഗതമായത് , പ്രവാസത്തിലേക്ക് കാലെടുത്ത് വെച്ച് ഏതാണ്ട് നാല് മാസം കഴിഞ്ഞെ ഉള്ളൂ. ഉള്ളിൽ നാടും വീടും കുടുംബവും ഓർമകളിൽ കുടിയിരുത്താൻ മനസ്സിനെ പാകപ്പെടുത്തി വരുന്നത്രെ . ആ ഇടക്കാണ് അനുജത്തിയുടെ കല്യാണം വരുന്നത് അങ്ങനെ കല്യാണ ഒരുക്കങ്ങൾ നടക്കുന്നതിനിടെ ഞാൻ വീട്ടിലെത്തി .
ആ നിമിശങ്ങളെ അക്ഷരങ്ങൾ കൊണ്ട് പ്രകടിപ്പിക്കാൻ ഞാൻ അപ്രാഭ്യനാണ്

അങ്ങനെ കല്യാണം അടിപൊളിയായ് എന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു വീണ്ടും മരുഭൂ കാറ്റ് എന്നെ തലോടാൻ കാത്തു നിൽക്കുന്നു അപ്പൊഴാണ് ഞാൻ പ്രതീക്ഷിക്കാതെ എന്നാൽ കുറെയേറെ പ്രതീക്ഷകളോടെ ഞാൻ കാത്തു നിന്ന എന്റെ ജീവിത സഖിയെ കണ്ടതും  വിവാഹ തീരുമാനം നടന്നതും

വീണ്ടും പ്രവാസത്തിലേക്ക് , ഇപ്രാവശ്യം ഓർമളുടെ നൊമ്പരങ്ങളെക്കാൾ എന്റെ സ്വപ്നങ്ങൾക്ക് കനം കൂടിയ പോലെ എന്റെ ഓരോ ചലനത്തിനും താളം കൈവന്നു , ഹൃദയത്തിന് ആർദ്രത കൂടിയ പേലെ, ചുട്ടു പൊള്ളുന്ന വെയിലിലും ഒരിളം കാറ്റ് എന്റെ ഹൃദയത്തിന് കുളിരേകി അതെ അത് എന്റെ നിറമുള്ള സ്വപ്നങ്ങളായിരുന്നു.

കുറച്ച് ലീവ് കളഞ്ഞു കിട്ടിയപ്പോൾ ഈ 2016  നാട്ടിലേക്ക് ഒരു അവസരം കൂടെ തന്നു . അങ്ങനെ ഞാൻ പിന്നെയും കണ്ടു എന്റെ സ്വപ്നത്തിലെ നായികയെ ,സ്വപനങ്ങൾക്ക് മൂർച്ച കൂട്ടാൻ കൂടെ എന്റെ കുടുംബവും . ഇപ്പോൾ ഞാൻ ദുബായിൽ നാഥനിൽ പ്രതീക്ഷ അർപ്പിച്ച് പ്രാർത്ഥനയോടെ കാത്തിരിക്കുന്നു പുതു വർഷത്തിൽ പുതിയൊരു ജീവിതത്തിനായ്